OUT of COURT

OUT of COURT aAFree Indian Legal awareness page . Helping the public to be aware about law and procedures.family , personal counseling sessions .

motivational talks , sexual awareness, , inspirational speeches especially about indian family law & Civil matter

04/09/2026

കുട്ടികൾക്ക് പാഠങ്ങൾ ഹൃദിസ്ഥമാക്കാൻ ,പാഠഭാഗങ്ങളെ ദൃശ്യ നാടകമായി ക്ലാസ് മുറികളിൽ അവരെ കൂടെ ഉൾപ്പെടുത്തി, അധ്യാപികയും കുട്ടികളും ചേർന്ന് ആഘോഷമായി അത് അവതരിപ്പിച്ച് വൈറൽലാകൂകയാണ് സൗമ്യ എന്ന പ്ലസ് 2 അധ്യാപിക.
കൂടുതലറിയാം #സ്റ്റഡി #മരപ്പാവകൾ #കാരൂർ

ചുറ്റിക്കളിക്ക് പോകുന്നവരെ ,കുൽസിത പ്രവർത്തിക്കാരെ നിങ്ങൾക്ക് നല്ലതല്ലാത്ത ഒരു വാർത്ത !! ഇനി ഇവിടെ അനാശാസ്യ കേന്ദ്രങ്ങളി...
01/09/2026

ചുറ്റിക്കളിക്ക് പോകുന്നവരെ ,കുൽസിത പ്രവർത്തിക്കാരെ നിങ്ങൾക്ക് നല്ലതല്ലാത്ത ഒരു വാർത്ത !!
ഇനി ഇവിടെ അനാശാസ്യ കേന്ദ്രങ്ങളിൽ (brothels) പോകുന്ന ഇടപാടുകാരെയും (sexual clients/customers) പ്രതികളാക്കി കേസെടുക്കാം എന്ന് കേരള ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് (ജസ്റ്റിസ് രാജ വിജയരാഘവൻ വി., ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച്

അനാശാസ്ത്യ കേന്ദ്രങ്ങളിൽ എത്തുന്ന ഉപഭോക്താക്കൾ കുറ്റക്കാരല്ലെന്ന മുൻ സിംഗിൾ ബെഞ്ച് ഉത്തരവുകൾ റദ്ദാക്കിക്കൊണ്ടാണ് ഈ വിധി. അനാശാസ്യ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത് ഉപഭോക്താക്കളുടെ ആവശ്യകത (demand) നിലനിൽക്കുന്നതുകൊണ്ടാണെന്നും, പണം നൽകി സേവനം വാങ്ങുന്ന ഇടപാടുകാരൻ ഈ ലൈംഗിക ചൂഷണത്തിൽ നേരിട്ട് പങ്കാളിയാകുന്നുവെന്നും കോടതി നിരീക്ഷണം പങ്കുവെക്കുന്നു.

ലൈംഗികവൃത്തിക്കായി ആളുകളെ അനാശാസ്യ കേന്ദ്രങ്ങളിലേക്ക് എത്തിക്കുകയോ , അതിനുവേണ്ടി പ്രേരിപ്പിക്കുകയോ ചെയ്യുന്നതിനെതിരെയുള്ളതാണ് 1956-ലെ Immoral Traffic (Prevention) Act section 5 പ്രകാരം 3 മുതൽ 7 വർഷം വരെയും (കുട്ടികൾ ഉൾപ്പെട്ടാൽ ജീവപര്യന്തം വരെയും) കഠിനതടവ് ലഭിക്കാം. പണം നൽകി ലൈംഗികസേവനം ആവശ്യപ്പെടുന്നത് ചൂഷണത്തിന് പ്രേരിപ്പിക്കുന്നതിന് തുല്യമാണെന്ന് കോടതി വിലയിരുത്തി.

അതോടൊപ്പം തന്നെ Section 7 പ്രകാരം സ്കൂളുകൾ, ആശുപത്രികൾ, ആരാധനാലയങ്ങൾ എന്നിവയുടെ 200 മീറ്റർ ചുറ്റളവിൽ ലൈംഗികവൃത്തി നടത്തുന്നത് നിരോധിക്കുന്നു. ഇവിടെ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന ഇടപാടുകാരനെയും (person with whom prostitution is carried on) തുല്യ കുറ്റവാളിയായി ഈ വകുപ്പ് കണക്കാക്കുന്നു.

എന്നാൽ ഇതുമായി ബന്ധപ്പെട്ട ചില സംശയങ്ങളും നിലനിൽക്കുന്നു.
1956-ലെ Immoral Traffic (Prevention) Act മനുഷ്യക്കടത്ത് തടയാൻ ഉദ്ദേശിച്ചുള്ളതാണെങ്കിലും, പ്രായപൂർത്തിയായവരുടെ പരസ്പര സമ്മതത്തോടെയുള്ള ലൈംഗികത്തൊഴിലിനെയും (Consensual S*x Work) ക്രിമിനൽവൽക്കരിക്കുന്നത് ഇതിന് കാരണമാകുമോ എന്നും ,അത് വിപരീത ഫലങ്ങളാണ് സൃഷ്ടിക്കുന്നത് എന്നും ചില സന്ദേഹങ്ങൾ ഉണ്ട്

നിയമംമൂലം ലൈംഗികത്തൊഴിലിനെ കുറ്റകൃത്യമല്ലാതാക്കുമ്പോൾ (Decriminalization) രോഗനിയന്ത്രണം എളുപ്പമാകുമെന്നാണ്. പഠനങ്ങൾ പറയുന്നത്
റെയ്ഡുകളെ ഭയക്കാതെ സൗജന്യ കോണ്ടം വിതരണം, എച്ച്.ഐ.വി/എസ്ടിഡി (STI/HIV) പരിശോധനകൾ, ആരോഗ്യ ബോധവൽക്കരണം എന്നിവ ഫലപ്രദമായി നടപ്പിലാക്കാൻ സാധിക്കും.
ലോകാരോഗ്യ സംഘടന (WHO), യുഎൻഎയ്ഡ്സ് (UNAIDS) ഇവയിലെക്കാണ് വിരൽചൂണ്ടുന്നത്

ഇതുമൂലം ലൈംഗിക തൊഴിലാളികളുടെ സുരക്ഷ ഇല്ലാതാകുന്നു.ഉപഭോക്താക്കളെയും തൊഴിലാളികളെയും പോലീസും നിയമവും വേട്ടയാടുമ്പോൾ ഇത്തരം ലൈംഗിക തൊഴിലുകൾ പൂർണ്ണമായും രഹസ്യ സ്വഭാവമുള്ളതായി (underground) മാറുന്നു. ഭയം കാരണം ലൈംഗിക തൊഴിലിടങ്ങളിൽ നടക്കുന്ന അക്രമങ്ങൾ, കൊള്ളയടിക്കൽ, ഭീഷണിപ്പെടുത്തലുകൾ എന്നിവയ്ക്കെതിരെ പോലീസിനെ സമീപിക്കാൻ ലൈംഗിക തൊഴിലാളികൾക്ക് സാധിക്കാതെ വരാനും സാധ്യതയേറുന്നു.

എന്നാൽ നിയമപരമായ നിയന്ത്രണങ്ങൾ നിലവിൽ വരുമ്പോൾ, നിർബന്ധിത ലൈംഗികവൃത്തിയും കുട്ടികളെ കടത്തുന്നതുമായ യഥാർത്ഥ മാഫിയകളെ വേർതിരിച്ചു കണ്ടെത്തി ശിക്ഷിക്കാൻ പോലീസിന് സാധിക്കും. എന്നുള്ളതാണ് ഇതിൻറെ മറ്റൊരു വശം.

ഇതിനെ കേവലം കുറ്റകൃത്യമായി കാണാതെ ഒരു തൊഴിലായി അംഗീകരിച്ച് തൊഴിൽ നിയമങ്ങൾക്ക് കീഴിൽ കൊണ്ടുവന്നാൽ ചൂഷണങ്ങൾ കുറയുകയും സാമ്പത്തിക-സാമൂഹിക സുരക്ഷ ഉറപ്പാകുകയും ചെയ്യും.അങ്ങനെ ഇന്ത്യൻ ഭരണഘടനയുടെ 21-ാം അനുച്ഛേദം പൗരന്മാർക്ക് അന്തസ്സോടെ ജീവിക്കാനുള്ള അവകാശം ലഭിക്കുകയും ചെയ്യുന്നു .

ഹൈക്കോടതിയുടെ പുതിയ ഈ തീരുമാനം കൊണ്ട്, നിരോധനങ്ങളും കർശന ക്രിമിനൽ വകുപ്പുകളും കൊണ്ട് മനുഷ്യൻറെ ലൈംഗികമായ ആസക്തിയുടെ ഡിമാൻഡ് ഇല്ലാതാക്കാനാകില്ല; പകരം അത് പാർശ്വവൽക്കരിക്കപ്പെട്ട ലൈംഗിക തൊഴിലാളികളെയും ട്രാൻസ് വിഭാഗങ്ങളെയും കൂടുതൽ അപകടങ്ങളിലേക്ക് കൊണ്ട് ചാടിക്കുവാൻ ഉള്ള വിദൂര വ്യാപകമായ ചില പ്രശ്നങ്ങൾ ഈ നിയമ വ്യതിയാനം വഴി ഉണ്ടാകാം.
Adv joy john antony

"അധികമായാൽ അമൃതും വിഷം എന്നൊരു ചൊല്ല് "നമ്മുടെ നാട്ടിലുണ്ട്. ഏതു കാര്യമായാലും അധികമയാൽ അത് വിഷമായി മാറും എന്നുള്ളതാണ് അർ...
01/09/2026

"അധികമായാൽ അമൃതും വിഷം എന്നൊരു ചൊല്ല് "നമ്മുടെ നാട്ടിലുണ്ട്.
ഏതു കാര്യമായാലും അധികമയാൽ അത് വിഷമായി മാറും എന്നുള്ളതാണ് അർത്ഥം.
ഭൂലോകത്ത് മനുഷ്യർ തന്നെ അധികമാണ് അതിൻറെ ദോഷഫലങ്ങൾ നമ്മൾ അറിഞ്ഞു കൊണ്ടിരിക്കുന്നു. അതേപോലെ തന്നെയാണ് മൃഗങ്ങളും , മൃഗസംരക്ഷണം കൂടിയതോടെ കാട്ടിലെ മൃഗങ്ങൾ പെരുകുന്ന അവസ്ഥയുണ്ട്. ചില പ്രത്യേകതരം വൈൽഡ് ആനിമൽസ് പെരുകുമ്പോൾ ചിലവ വംശനാശഭീഷണി നേരിടുന്നുണ്ട്. അതിയായ ആഹാരം ഇല്ലാതെ, ആവാസ വ്യവസ്ഥയില്ലാതെ ഒരിടത്ത് മൃഗങ്ങൾ പെരുകുമ്പോൾ പുതിയ ആവാസവ്യവസ്ഥ തേടി നാട്ടിലേക്ക് ഇറങ്ങുക സർവ്വസാധാരണമാണ്.
ഇത് വളരെ സാവധാനം ഉള്ള ഒരു പ്രോസസ്സ് ആയതുകൊണ്ട് തന്നെ പെട്ടെന്ന് നമുക്ക് തിരിച്ചറിയാൻ കഴിയില്ല. കേരളം തന്നെ എടുത്തു നോക്കുക പണ്ട് റോഡുകളിലും , ജന വാസ മേഖലയിലും മൃഗങ്ങൾ ഇറങ്ങുന്നത് വളരെ അപൂർവ്വമായിട്ടായിരുന്നു അതൊരു കൗതുകകരമായ വാർത്തയായിരുന്നു. പക്ഷേ ഇന്ന് വാർത്തകൾ എടുത്തു നോക്കിയാൽ ഒരു ദിനം ഒരാളെ എങ്കിലും മിനിമം കാട്ടാനയോ, പുലിയോ ,കടുവയോ ആക്രമിച്ചതും കൊലപ്പെടുത്തിയ വാർത്തകളും നമുക്ക് സ്ഥിരം കാണുവാനും കേൾക്കുവാനും കഴിയും ? മൃഗസംരക്ഷണം വേണ്ട എന്ന് പറയുവാൻ നമുക്കാവില്ല കാരണം നമ്മുടെ ആവാസവ്യവസ്ഥയ്ക്ക് ഇവയൊക്കെ ആവശ്യമാണ് പക്ഷേ അവ കൂടിയാൽ ഒന്ന് മറ്റൊന്നിന് ഭീഷണിയായി മാറും .തെരുവുനായ്ക്കൾ നാട്ടിൽ പെരുകുന്നത് പോലെ തന്നെയാണ് , കാട്ടിൽ ചില പ്രത്യേക വിധത്തിൽപ്പെട്ട മൃഗങ്ങൾ വരുക
മറ്റു മൃഗങ്ങളെ ആഹരിച്ചും , കൊലപ്പെടുത്തിയും പിന്നീട് നാട്ടിലേക്ക് ഇറങ്ങും. " Survaival ഓഫ് ദി fittest" എന്നത് പ്രകൃതി നിയമമാണ് കാട്ടു നിയമമാണ് എന്നൊക്കെ പറയുമ്പോഴും അവയെ നിയന്ത്രിക്കുവാനാണ് ലോകത്ത് നിയമങ്ങൾ ഉണ്ടായത്. ദുർബലനെ തകർക്കുവാൻ ശക്തിമാൻ ആകും ശക്തിമാൻ അവിടെ സർവ്വൈവലാകും , അതു നിയന്ത്രിക്കുവാനാണ് ദുർബലനും നമ്മുടെ നാട്ടിൽ ജീവിക്കേണ്ട ആളാണെന്നുള്ള തിരിച്ചറിവാണ് ലോകമെമ്പാടും നിയമങ്ങൾ ഉണ്ടായത്.
കാട്ടിലും ചില നിയമങ്ങൾ ഉണ്ടായിരുന്നു പക്ഷേ കാട്ടിൽ ദുർബലന്മാർ കുറഞ്ഞു കൊണ്ടിരിക്കുന്നു ബലവാന്മാർ കൂടിക്കൊണ്ടിരിക്കുന്നു. അവർ നാട്ടിലേക്ക് ഇറങ്ങിക്കൊണ്ടിരിക്കുന്നു. ഈ സ്ത്രീ തുടർന്നാൽ വരുംകാലങ്ങളിൽ കാടിൻറെ സമീപത്ത് മാത്രമല്ല ജലവാസ മേഖലയിലേക്കും പട്ടണങ്ങളിലേക്കും മൃഗങ്ങൾ കടന്നുവന്ന് ആഹാരത്തിനായി നമ്മുടെ പിഞ്ചു കുഞ്ഞുങ്ങളെയും മറ്റു മനുഷ്യരെയും ആക്രമിക്കുന്ന പിടിച്ചുകൊണ്ടുപോകുന്ന മൃഗങ്ങളെ കാണേണ്ടിവരും .
ഈ അടയാളങ്ങൾ കണ്ടില്ലെന്ന് നടിക്കരുത് !!
ശക്തമായ പ്രതിഷേധങ്ങൾ മാറ്റം വരുത്തുവാൻ സാധ്യതയുണ്ട് .അങ്ങനെയാവട്ടെ

30/08/2026

ചില കാഴ്ചകൾ , കണ്ണുകളെ ഈറൻ അണിയിക്കുന്നതാണ്. പക്ഷേ നിയമത്തിന്റെ കണ്ണിൽ തെളിവുകളുടെ അഭാവത്തിൽ നീതിപീഠത്തിന് അത് ചെയ്തേ പറ്റുകയുള്ളൂ..
കാരണം നീതിപീഠത്തിന്റെ അടിസ്ഥാനം തെളിവുകളാണ്. ഇമോഷൻസുകൾ അല്ല സാധാരണ മുൻസിപ്പ് കോടതികളിൽ തുടങ്ങുന്ന വ്യവഹാരം സുപ്രീംകോടതി വരെ നീട്ടിക്കൊണ്ടുപോകുവാൻ കയ്യിൽ പണമുള്ളവർക്ക് പറ്റുമെങ്കിൽ ദരിദ്രനും, സാധാരണക്കാരനും വഴിയിൽ വച്ച് പിന്മാറുകയെ നിവർത്തിയുള്ളൂ..
അത്തരമൊരു സങ്കടക്കാഴ്ചയിലേക്ക് നിങ്ങളുടെ ശ്രദ്ധയെ ക്ഷണിക്കുന്നു !!
#കുടിയൊഴിപ്പിക്കൽ

ജീവനാംശം നൽകാത്തതിന്റെ പേരിൽ അച്ഛനെതിരെ ജുവനയിൽ ജസ്റ്റ് നിയമം നിൽക്കില്ല എന്ന് ഹൈക്കോടതി വ്യക്തമാക്കി.
30/08/2026

ജീവനാംശം നൽകാത്തതിന്റെ പേരിൽ അച്ഛനെതിരെ ജുവനയിൽ ജസ്റ്റ് നിയമം നിൽക്കില്ല എന്ന് ഹൈക്കോടതി വ്യക്തമാക്കി.

*സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ ലഹരിവേട്ട; മലപ്പുറത്ത്  10 കിലോ എംഡിഎംഎയുമായി മൂന്നംഗ സംഘം പിടിയിൽ**മലപ്പുറം:* മലപ്പുറ...
29/08/2026

*സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ ലഹരിവേട്ട; മലപ്പുറത്ത് 10 കിലോ എംഡിഎംഎയുമായി മൂന്നംഗ സംഘം പിടിയിൽ*

*മലപ്പുറം:* മലപ്പുറത്ത് വൻ ലഹരിവേട്ട. മഞ്ചേരിയിൽ 10 കിലോയിലധികം എംഡിഎയുമായി മൂന്നുപേർ അറസ്റ്റിലായി. സംസ്ഥാനത്ത് അടുത്തിടെ നടക്കുന്ന ഏറ്റവും വലിയ എംഡിഎംഎ വേട്ടയാണിത്. എക്‌സൈസ് നടത്തിയ പരിശോധനയിലാണ് എംഡിഎംഎയുമായി യുവാക്കൾ കുടുങ്ങിയത്. അറസ്റ്റിലായവരെ വിശദമായി ചോദ്യം ചെയ്‌തുവരികയാണ്.

അടുത്തിടെ 96 ഗ്രാം എംഡിഎംഎയുമായി ആറ് പേരെ പിടികൂടിയിരുന്നു. പ്രസ്തുത കേസിലിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇവരെക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്. പ്രതികൾ എവിടെ നിന്നാണ് എംഡിഎംഎ എത്തിച്ചത്, എവിടെയെല്ലാമാണ് വില്പന നടത്തുന്നത്, ആരെല്ലാമാണ് ഇതുമായി ബന്ധപ്പെട്ടിരിക്കുന്നത് തുടങ്ങിയകാര്യങ്ങളെല്ലാം കണ്ടെത്തേണ്ടതായുണ്ട്. അറസ്റ്റിലായ മൂന്നംഗ സംഘത്തെ പോലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. സംസ്ഥാനത്ത് നടന്നതിൽ വെച്ച് ഏറ്റവും വലിയ എംഡിഎംഎ വേട്ടയാണിതെന്ന് എക്‌സൈസ് പറഞ്ഞു
#ന്യൂസ് #എക്സൈസ്

ഭൂലോക തട്ടിപ്പുകാരൻ വീരന്മാരിൽ മൂന്നുപേർ അറസ്റ്റിൽ, എല്ലായിപ്പോഴും ഉള്ളതുപോലെ അതിൽ രണ്ടുപേർ മലയാളികൾ! യുഎസ് പ്രതിരോധ വകു...
29/08/2026

ഭൂലോക തട്ടിപ്പുകാരൻ വീരന്മാരിൽ മൂന്നുപേർ അറസ്റ്റിൽ, എല്ലായിപ്പോഴും ഉള്ളതുപോലെ അതിൽ രണ്ടുപേർ മലയാളികൾ!
യുഎസ് പ്രതിരോധ വകുപ്പിന് വേണ്ടി ഇന്ത്യയിൽ ആയുധങ്ങൾ നിർമ്മിക്കാൻ എന്ന പേരിൽ വ്യാജ കരാർ കാട്ടിയാണ് ഇന്ത്യയിലെ വ്യത്യസ്ത സ്ഥലങ്ങളിൽ നിന്ന് 700 കോടി രൂപ ഇവർ സമാഹരിച്ചത്, അതിൽ 200 കോടി രൂപ നമ്മൾ മലയാളികളുടെത്.
പല ആൾക്കാരുടെയും പെട്ടിയിൽ ആർക്കും കൊടുക്കാതെ സൂക്ഷിച്ചിരിക്കുന്ന പണം വീണ്ടും ഇരട്ടിപ്പിക്കുവാൻ വേണ്ടിയാണ് ഇത്തരം തട്ടിപ്പുകളിലേക്ക് ചെന്ന് കയറിക്കൊടുക്കുന്നത്.
കാലാകാലങ്ങളായി വ്യത്യസ്ത പേരുകളിൽ ഇത്തരം തട്ടിപ്പുകൾ നടന്നുകൊണ്ടിരിക്കുന്നു.
ആട് , മാഞ്ചീയം, തേക്ക്, ടോട്ടൽ ഫോർ ഹൈറിച്, അങ്ങനെ പറഞ്ഞു തുടങ്ങിയാൽ എണ്ണിയാൽ തീരാത്ത തട്ടിപ്പുകൾ!!
ഇത്തരം തട്ടിപ്പ്കൾക്ക് പിടിക്കപ്പെട്ടാൽ ഇന്ത്യയിലെ നിയമമനുസരിച്ച് പരമാവധി 7വർഷം ശിക്ഷ മാത്രമേ കിട്ടുകയുള്ളൂ എന്ന് ഇത്തരം ആൾക്കാർക്ക് അറിയാം. അതിപ്പം 10000 രൂപ തട്ടിച്ചാലും ,ആയിരം കോടി തട്ടിച്ചാലും, ഏഴുവർഷം ജയിലിൽ കിടന്നാൽ എന്താ , ജന്മം മുഴുവൻ അടിച്ചുപൊളിക്കുവാനുള്ള പണം എത്തേണ്ടത് എത്തിച്ചിട്ടാണ് ഇവർ പിടി കൊടുക്കുന്നത് തന്നെ!!
ആദ്യത്തെ തട്ടിപ്പുതൊട്ട് അവർക്കറിയാം ഏത് നിമിഷം വേണമെങ്കിലും പിടിവീഴാം , അതുകൊണ്ടുതന്നെ പണം കൃത്യമായിട്ട് എത്തിക്കേണ്ടത് എത്തിച്ചിട്ടാണ് ഇവർ പിടി കൊടുക്കുന്നത്. അതിലെ ഒരു ഭാഗം ജയിലിൽ ചെലവഴിച്ചാൽ അവിടെയും സുഖജീവിതം !!
തട്ടിക്കുന്നെങ്കിൽ ചെറുതൊന്നും നോക്കരുത് കോടികൾ തന്നെ നോക്കണം..
40 വർഷം സർവീസിൽ ഇരുന്ന് ഒരു സുപ്രീംകോടതി ജഡ്ജി കിട്ടുമോ ഇത്രയും പണം ?
നിയമസംവിധാനങ്ങളും, ആ രീതികളും മാറേണ്ട സമയമായിരിക്കുന്നു!

28/08/2026

എല്ലാവരും വയറു നിറച്ച് ഓണം ഉണ്ടു എന്ന് വിശ്വസിക്കുന്നു. ഇതിനാണ് ഈ ഓണമുണ്ട് എന്ന് പറയുന്നത്..
എല്ലാവർക്കും ഒരിക്കൽ കൂടി ഓണാശംസകൾ സ്നേഹത്തോടെ
എൻറെ ഈ കുഞ്ഞു പാട്ടു നിങ്ങൾക്ക് സമർപ്പിക്കുന്നു.
#ഓണം

ഡിജിറ്റൽ സർവേയിൽ അപാകതകൾ ഉണ്ടെങ്കിൽ അതിൻറെ പേരിൽ പൊതുജനങ്ങളെ നികുതി അടയ്ക്കുന്നതിൽ നിന്നും തടയരുതെന്ന് വില്ലേജ് ഓഫീസർമാർ...
25/08/2026

ഡിജിറ്റൽ സർവേയിൽ അപാകതകൾ ഉണ്ടെങ്കിൽ അതിൻറെ പേരിൽ പൊതുജനങ്ങളെ നികുതി അടയ്ക്കുന്നതിൽ നിന്നും തടയരുതെന്ന് വില്ലേജ് ഓഫീസർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
ഡിജിറ്റൽ സർവേയിലെ സാങ്കേതിക വിശകലുകൾ മൂലം ഭൂമിഗതി അടയ്ക്കുന്നതിന് തടസ്സപ്പെടുത്തുന്ന സാഹചര്യങ്ങൾ ഒഴിവാക്കാൻ ലാൻഡ് റവന്യൂ കമ്മീഷണറേറ്റ് പുതിയ മാർഗ്ഗനിർദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.

ഡിജിറ്റൽ സർവേയിലെ പേര് ,വിലാസം, വിസ്തീർണ്ണം തുടങ്ങിയവ പിഴവ് കാരണം തടസ്സം നേരിട്ടവർക്ക് ഇനി താൽക്കാലികമായി നികുതി അടയ്ക്കാം.
LRM ( ലാൻഡ് റവന്യൂ മാനേജ്മെൻറ്) അപേക്ഷ തീർപ്പാക്കുന്നത് വരെ കാത്തു നിൽക്കാതെ റിലീസ് പോർട്ടലിലെ റസിഡൻസ് എൻട്രി സൗകര്യം ഇതിനായി ഉപയോഗിക്കാം.
നികുതി രസീതിൽ LRM അപേക്ഷയുടെ LTIN നമ്പറും ഇതൊരു താൽക്കാലിക തണ്ടപ്പേരുമാണ് എന്ന വിവരം നിർബന്ധമായും രേഖപ്പെടുത്തണം.
ഭാവിയിൽ എല്ലാരും നടപടികൾ പൂർത്തിയാകുമ്പോൾ താൽക്കാലികമായി അടച്ച തുക യഥാർത്ഥ തണ്ടപ്പേലേക്ക് വക മാറ്റും.
കൂടുതൽ വിവരങ്ങൾക്കായി റവന്യൂ ഡിപ്പാർട്ട്മെൻറ് മായി ബന്ധപ്പെടുക.
#ഡിജിറ്റൽസർവേ #ലാൻഡ്

Address

VILLA NO. 3 GREENWOOD VILLAS THRIKKOVIL Road , CHALIKKAVATTAM VENNALA , ERANAKULAM
Kochi
682028

Opening Hours

Monday 10am - 5pm
6pm - 10pm
Tuesday 10am - 5pm
6pm - 10pm
Wednesday 10am - 5pm
6pm - 10pm
Thursday 10am - 5pm
6pm - 10pm
Friday 10am - 5pm
6pm - 10pm
Saturday 10am - 5pm
6pm - 10pm
Sunday 10am - 5pm
6pm - 10pm

Telephone

+919995324212

Alerts

Be the first to know and let us send you an email when OUT of COURT posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to OUT of COURT:

Shortcuts

Share

Category